Powered By Blogger

എന്റെ വീട് ....എന്റെ സ്വപ്നങ്ങളുടെയും

വേങ്ങര വഴി കുന്നുംപുറത്തേക്ക് വരുമ്പോള്‍ ചേറൂര്‍ ചെന്ത്രോത്ത് പറമ്പ് അങ്ങാടിയില്‍ എത്തുന്നതിന്ന് മുമ്പ് വലതു വസത്തുള്ള ബസ്‌സ്റ്റോപ്പിന്നു തൊട്ടുചാരി വലത്തോട്ടുള്ള ഡാറിടാത്ത റോട്ടിലൂടെ നൂറു മീറ്റര്‍ ചെന്നാല്‍ ഇടതുവസത്തായി നീല നിറത്തില്‍ കാണുന്നതാണ് എന്‍റെ വീട്..പ്രാചീന പ്രൌഡി നിലനിന്നിരുന്നെങ്കിലും പഴക്കമുള്ള മുറികളിലും,ഇടനാഴികകളിലും മാറാല മൂടിയിരിക്കുന്നു. വീടിന്റെ മുകളിലെ നിലയിലേക്കുള്ള കോണിപ്പടികള്‍ വളരെ ഇടുങ്ങിയതായിരുന്നു, പൂപ്പല്‍ പിടിച്ച ചവിട്ടുപടികളില്‍ പാദങ്ങള്‍ അമരുമ്പോള്‍ പെരുകി വരുന്ന ശബ്ദം എന്നെ തന്നെ ഭയപ്പെടുത്തിയിരുന്നു,ഇരുട്ട് മൂടികിടക്കുന്ന മുറിയിലേക്ക് അല്പം വെളിച്ചം കിട്ടാന്‍ കാലങ്ങളായി അടഞ്ഞു കിടക്കുന്ന ജനവാതില്‍ തുറന്നപ്പോള്‍ പഴയ നാളുകളിലെ വെളിച്ചത്തിന്റെ അടരുകള്‍ മിന്നിത്തെളിഞ്ഞു വീട് പൊളിച്ച്മാറ്റി പുതിയ വീട് നിര്‍മിക്കുവാനുള്ള താഝപരൃമുണ്ടായത് കൊണ്ടല്ല പഴമ നിലനിര്‍ത്തി പോന്നിരിന്ന ഈ ഗുരുകുലം പൊളിച്ച്മാറ്റേണ്ടി വന്നത് എന്‍റെ വീട് നില്‍ക്കുന്ന സ്ഥലത്ത് നൂറു വര്‍ഷത്തില്‍ കൂടുതല്‍ പയക്കമുള്ള കേലപ്പുറത്ത് ക്രഷ്ണ കുറുപ്പിന്‍റെ വീടായിരിന്നു ഇവിടെ ഉണ്ടായിരിന്നത് ഈ വീട്ട് പറബിന്ന് ആച്ചോടില്‍ തൊടു എന്ന പേരിലാണ് അറിയപ്പെടുന്നത് ഈ തറവാട്ടു മുറ്റത്ത് വെച്ചാണ് ആയിരത്തിതൊള്ളായിരത്തി ഇരുപത്തി ഒന്ന് കാലഘട്ടങ്ങളില്‍ മലബാറില്‍ പലയിടങ്ങളിലും മാപ്പിള ലഹള രൂക്ഷമായപ്പോള്‍ മമ്പുറം തങ്ങള്‍ വന്ന് ബ്രട്ടീഷു കാരോട് ഏറ്റു മുട്ടാന്‍ ചേറൂരില്‍ വെച്ച് ബ്രട്ടീഷുകാരുടെ വെടി ഏറ്റു പിടഞ്ഞുവീണ് മരിച്ച പതിനേഴ് ചെറുപ്പകാര്‍ക്ക് നേത്രത്വം കൊടുത്തതും ഈ വീട്ടില്‍ വെച്ചായിരിന്നു അന്ന് കേലപ്പുറത്ത് ക്രഷ്ണകുറുപ്പിന്‍റെ കൈവശത്തിലായിരിന്നു ഈ വീടുണ്ടായിരിന്നത് പിന്നീട് ബ്രട്ടീഷ്കാരുടെ അക്രമം രൂക്ഷമായപ്പോള്‍ ക്രഷ്ണകുറുപ്പ് വീട് കേലപ്പുറത്ത് മാധവകുറുപ്പിന്ന് വില്‍ക്കുകയും അദ്ദേഹം ത്രശൂര്‍ ജില്ലയിലേക്ക് താമസം മാറുകയും ചെയ്തു പിന്നീട് മാധവകുറുപ്പിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ പത്നിയുമായ ആടഞ്ചേരി സരോജനിഅമ്മ അന്ധര്‍ജനം മക്കളായ മോഹന്‍ദാസ് വിശ്വനാദന്‍ അശോകന്‍ സൌമിനി നിര്‍മല ലക്ഷ്മിദേവി അവരായിരിന്നു വീട്ടിലുണ്ടായിരിന്നത് എന്‍റെ സ്കൂള്‍ പഠനം നടക്കുന്ന കാലഘട്ടത്തിലാണ് എനിക്ക് ഈ വീടുമായിയുള്ള അടുപ്പം തുടങ്ങുന്നത് അന്ന് എനിക്ക് ഒന്‍പത് വയസ് പ്രായമായിരിന്നു ഈ വീട്ടില്‍ നിന്ന് 300 മീറ്റര്‍ ദൂരെയാണ് ഞാന്‍ പഠിച്ചിരിന്ന G M L P സ്കൂള്‍ സ്ഥിതിചെയ്യുന്നത്.ഞാന്‍ സ്കൂള്‍വിട്ട് വീട്ടില്‍ പോകുമ്പോള്‍ എന്‍റെ കാല്‍ ചക്രത്തില്‍ ഓടുന്ന കാല്‍വണ്ടി 40 സ്പീഡ് വേഗതയില്‍ ഓടിച്ച് ആചോടു ലക്ഷ്യമാകി എന്‍റെ രണ്ട് കൈകൊണ്ടുള്ള സ്റ്റയ്റിങ്ങ് വലത്തോട്ട് തിരിക്കും ബസ്സിന്‍റെ സ്റ്റയ്റിങ്ങ് പിടിച്ച് തിരിക്കുന്നത്പോലെയാണ് ഞാന്‍ സ്റ്റയ്റിങ്ങ്തിരിച്ചിരുന്നത് എന്‍റെ ഇളം പ്രായത്തില്‍ കുരുന്നു മനസ്സിലേക്ക് ബസ്സ്‌ ലോറി പോലുള്ള വലിയ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ ഭാവങ്ങള്‍ വളരെ ആയത്തില്‍ ശ്വാതീനിച്ചിരിന്നും അങ്ങിനെ എന്‍റെ കാല്‍വണ്ടി ആച്ചോടു തൊടുവിലെ വീട്ട് മുറ്റത്ത് ച്ചിം ച്ചിം എന്ന സബ്ദമുണ്ടാക്കി ബ്രൈക്കിട്ടു നിര്‍ത്തും അപ്പോള്‍ ഈ വീട്ടിലുണ്ടായിരിന്ന ഗോദമ്പു നിറത്തിലുള്ള കുറെ സ്ത്രീകള്‍ അവര് എന്നെ നോകി ചിരിക്കുംമായിരിന്നു അവരാരൊക്കെയാണെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു ഈ വീട്ടിലെ കുളത്തില്‍ ചാടി കുളിക്കുകയും കുളി കയിഞ്ഞ് കണ്ണ് ചുവന്ന് മടങ്ങുമ്പോള്‍ വീട്ടുമുറ്റത്തുള്ള തുളശിത്തറ കാണുമ്പോള്‍ എന്‍റെ ഉള്ളില്‍ ഭയമായിരിന്നു മുറ്റതെ മാവിന്‍റെ ചുവട്ടിലുള്ള പുല്‍ കൊടിയും കടിച്ചു പിടിച്ച് പുഞ്ചിരി തൂകി നിന്നിരിന്ന എന്‍റെ കുട്ടികാലം ഇന്നും ഞാനോര്‍ക്കുന്നു അന്നൊന്നും ഈ വീട് എന്‍റെ കൈവശ അവകാസത്തില്‍ വരും മെന്നും ഇവിടെ ഞാന്‍ താമസം മാകുംമെന്നും സ്വപ്നത്തില്‍ പോലും കാണാന്‍ കഴിഞ്ഞിട്ടില്ല ഒരു പക്ഷെ ദൈവം എനിക്ക് വേണ്ടി വരദാനമായി സൂക്ഷിച്ചുവെച്ചതായിരിക്കാം രണ്ടായിരത്തിമൂന്നില്‍ ഞാന്‍ ഈ വസ്തു രജിസ്റ്റര്‍ ചൈതു വങ്ങുമ്പോള്‍ ഇതൊരു സ്വപ്നമായിരിക്കുമോ എന്നൊക്കെ ഞാന്‍ സംശയിച്ചിരിന്നു ഈ വീട്ടിലെ താഴെ ശിലയും ഉത്തരത്തിലുള്ള മേല്‍ക്കൂരയ്ക്ക് മുകളില്‍ മരവും ഉപയോഗിച്ച് പണിത മുഖമണ്ഡപത്തോടുകൂടിയ ചതുരാകൃതിയിലുള്ള വരാന്ധയിലാണ് ഈ വീടിന്‍റെ പ്രത്യേകത. ഭാര്യാസമേതനായ ഗണപതിയും മാര്‍ക്കണ്ഡേയനും നരസിംഹമൂര്‍ത്തിയും നടരാജമൂര്‍ത്തിയും ശില്പങ്ങളായി തിളങ്ങിനില്‍ക്കുന്നു. ശില്പകലയുടെ വൈദഗ്ധ്യം മുഴുവന്‍ ആവാഹിച്ചിരിക്കുന്ന കൊത്തുപണിക്ക് രണ്ട് നൂറ്റാണ്ടുകളുടെയെങ്കിലും പഴക്കം കാണും കൊത്ത്പണികള്‍ കൊണ്ട് പ്രതിബിംബംങ്ങളെ തീര്‍ത്തില്ലായിരിന്നുവെങ്കില്‍ ഞാന്‍ ഈ വീട് പൊളിച്ചുമാറ്റാതെ തന്നെ സംരക്ഷിച്ചിക്കുമായിരിന്നു ഇപ്പോയു ആ പഴയ ഓര്‍മയില്‍ ഈ വീട്ടില്‍ ഞങ്ങള്‍ സന്തോസത്തോടെ കഴിയുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ