Powered By Blogger

റാഷിദയുടെ കവിതകള്‍

ഭാഷാപോഷിണിയില്‍ വന്ന റാഷിദ എന്നകുട്ടിയുടെ കവിതകള്‍ അരുണാദേവി ടീച്ചറിന്റേയും കാരശ്ശേരി മാഷിന്റേയും അനുവാദത്തോടെ, ഭാഷാപോഷിണി കിട്ടാ‍ത്തവര്‍ക്കുവേണ്ടി ഇവിടെ ചേര്‍ക്കുന്നു. റാഷിദയുടെ കവിതകള്‍ രാത്രിയുടെ മനസ്സ് രാത്രിയുടെ മനസ്സ് ഓര്‍മകളുടെ നിലാവാണ് ഇരുട്ടിന്റെ മൌനത്തിനും ഉഷസ്സിന്റെ കുളിരിനും ഇടയ്ക്കുള്ള നിനവുകളില്‍ പ്രണയം കൊയ്യുന്ന സൌഹൃദം വിതയ്ക്കുന്ന ഓര്‍മകളുടെ നിലാവ്. രാത്രിയുടെ തമസ്സ് സ്വപ്നത്തിന്റെ ഈറ്റില്ലമാണ്. ഇരവിന്റെ നിശ്ശബ്ദതയില്‍ അലയടിച്ചു വരുന്നത് സ്വപ്നത്തിരമാലകളുടെ പ്രവാഹം. രാത്രിയുടെ മനസ്സ് മൌനത്തിന്റെ സംഗീതമാണ്. വാചാലമായ, അനിര്‍വചനീയമായ, മധുരസംഗീതം. കലണ്ടര്‍ പരിഭവങ്ങള്‍ക്ക് അവധിയില്ലാത്ത നിന്റെയീ കലണ്ടര്‍ എന്റെ ചുമലില്‍നിന്നു മാറ്റണം. കേട്ടപാതി പിഴുതെടുത്ത് നീ പതിച്ചതു നിന്റെ വീടിന്റെ ചുമരില്‍. അവിടെയും മുപ്പത്തിയൊന്നു കഴിഞ്ഞപ്പോള്‍ പേജുകള്‍ താനേ മറിഞ്ഞിട്ടുണ്ടാവണം. ഇപ്പോള്‍ ഈ മാസത്തില്‍ പരിഭവങ്ങള്‍ക്കു രണ്ടാംശനിപോലുമില്ലെന്നു നിന്റെ വെള്ളിമൊഴികള്‍. മരുഭൂമി യൌവ്വനം വന്നെന്റെ പടിവാതില്‍ക്കല്‍ പൂച്ചയെപ്പോലെ തുറിച്ചു നോക്കുന്നു. വേദനയാളുന്ന തീയായ് കരളിന്റെ ഉള്ളറ നക്കുന്നു. അടുക്കളയില്‍ തേച്ചുമിനുക്കാതെ ഉറുമ്പരിച്ചു നാറ്റം വിതറുന്ന ഒരു ചോറ്റുപാത്രമാണു ഞാനിന്ന്. വട്ടത്തില്‍ രോമങ്ങള്‍ കൊഴിഞ്ഞുപോയ ഒരു ചുണ്ടെലിയുടെ ദൈന്യമുണ്ട് എന്റെയുള്ളില്‍. മോഹം മനസ്സില്‍ ഹിമംപോലെ ഉരുകുന്നു. സങ്കടമെല്ലാം ബാഷ്പീകരിച്ച് എന്റെ ഹൃദയവിഹായസ്സ് എന്നെങ്കിലും ഈ മരുഭൂമിയില്‍ കുളിര്‍ മഴയായി പെയ്യുമോ? കണക്കു പുസ്തകം മികവാര്‍ന്ന പുറംചട്ടയ്ക്കുള്ളില്‍ ഒരു തടിച്ച പുസ്തകം ഞാനെഴുതിപ്പഠിച്ച ഗണിതങ്ങളുടെ ആകെത്തുകയും, വെട്ടിത്തിരുത്തി നിരത്തിയെഴുതിയ അക്കങ്ങളും ശിഷ്ടം വന്നു നിര്‍ത്തിവച്ച ഹരണവും. പിന്നെ, ഉത്തരം കിട്ടാതെ അവസാനിപ്പിച്ച ക്രിയകളും, നിന്റെ നിഴലിന്റെ നീളം അളന്നെഴുതിയ അക്കങ്ങളും, ചേതം വന്നു നിര്‍ത്തിവച്ച സ്നേഹബന്ധങ്ങളും, തെറ്റിയ കണക്കുകളുടെ ആവര്‍ത്തനവും, ചിട്ടയില്ലാതെ എഴുതിവച്ച എന്റെ കണക്കു പുസ്തകം. ഇതുപോലെയാണ് ഞാന്‍ സ്നേഹിക്കുന്ന എന്റെ ജീവിതവും. പരാതി ഇപ്പോള്‍, പുഴകള്‍ തീരത്തോടു സല്ലപിക്കാറില്ലത്രേ. വായനാറ്റം പോലെ കര നാറുന്നെന്നു പുഴ, ഓളങ്ങള്‍ക്കു സുഗന്ധമില്ലെന്നു കരയും. കാറ്റുകള്‍ കിന്നാരം പറയുന്നില്ലെന്നു പൂവുകള്‍, പൂവുകളില്‍ വിഷം മണക്കുന്നുവെന്നു കാറ്റും. തേന്‍ തേടി ശലഭങ്ങള്‍ വരാറില്ലെന്നു മലരുകള്‍, തേന്‍ ചവര്‍ക്കുന്നുവെന്നു ശലഭങ്ങള്‍. തിരയില്‍ സംഗീതമില്ലെന്നു കടല്‍, കടലില്‍ സാന്ത്വനസ്പര്‍ശമില്ലെന്നു തിരയും. ആകാശാത്തിന്റെ കഥ കേള്‍‍ക്കാന്‍ മേഘത്തിനു വയ്യെന്ന്; മേഘത്തിനൊ, പഴയപോലെ ആര്‍ദ്രതയില്ലെന്നു മാനവും. രാക്കുയില്‍പ്പാട്ടിനു രാഗമധുരിമയില്ലെന്ന് കാട്, കാടിന്റെ വന്യചാരുത അന്യമാവുന്നുവെന്ന് രാക്കുയില്‍. മണ്ണിനു പശിമ പോരെന്നു വേരുകള്‍, വേരുകള്‍ ഹൃദ്യമായി പുണരുന്നില്ലെന്നു മണ്ണും. തുഷാരകണങ്ങള്‍ തന്നില്‍ ലീനമാകുന്നില്ലെന്നു പുല്‍ക്കൊടി രാസനാറ്റം അസഹ്യമെന്നു മറുമൊഴിടെ കവിതകള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ